വ്യായാമമി?ാത്തതിനാൽ പൊലീസ് സേനയിൽ മരണ നിരക്ക് കൂടുന്നുവെന്ന് ഡിജിപി ജേക്കബ് പുന്നൂസ് ഓർമിപ്പി?ിട്ട് വർഷം ഒന്നായി. പരിശീലനകാലത്ത് നിർബന്ധിത വ്യായാമവും തുടർന്നു സർവീസിൽ ഉടനീളം ദേഹമനങ്ങിയുള്ള ജോലിയുമുള്ള പൊലീസിനുപോലും വ്യായാമത്തിനു കുറവുണ്ടെന്ന കണ്ടെത്തൽ എന്തായാലും ചിന്തിപ്പിക്കേണ്ടതാണ്.
...
പത്തു വർഷത്തിനിടെ ഇന്ത്യയിൽ പത്തിൽ ഒരാൾക്ക് ഹൃദയാഘാതമുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രവചനം. മാസങ്ങൾക്കു മുൻപ് കൊ?ിയിൽ നടന്ന കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ(സിഎസ്ഐ) ദേശീയ സമ്മേളനത്തിൽ അവതരിപ്പി? റിപ്പോർട്ടുകളിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഭക്ഷണ ശീലങ്ങളും വ്യായാമത്തിന്റെ കുറവുമാണ് ഹൃദ്രോഗികളുടെ ഫാക്ടറിയായി ഇന്ത്യയെ മാറ്റുന്നതെന്നാണ് നിരീക്ഷണം.
...
ഇന്ത്യൻ കാർ വിപണിയുടെ വളർ? മുൻവർഷത്തേതിനേക്കാൾ 40ശതമാനത്തിലേറെ വേഗത്തിലാണ്. ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും വിൽപനയും കുതിക്കുന്നു. ഇടവഴികളൊന്നൊന്നായി റോഡുകളാവുന്നു, വികസനക്കുതിപ്പിൽ ഈ വഴികളിലെ?ാം വാഹനങ്ങളുമെത്തുന്നു.. ഓട്ടോറിക്ഷയെങ്കിലും ഇെ?ങ്കിൽ ഇനി യാത്രയിെ?ന്ന പ?വി ഗ്രാമങ്ങളിൽപ്പോലും അലയടി?ു തുടങ്ങി.
മേൽപ്പറഞ്ഞ മൂന്നു കാര്യങ്ങൾ കൂട്ടിവായി?ാൽ മതി പുതിയ കാലത്തെ വ്യായാമത്തിന്റെ ഗതിയെന്തെന്നറിയാൻ. ജീവിതശൈലീ രോഗങ്ങൾ ഒരു ഫാഷനെന്നപോലെ കൊണ്ടുനടക്കുന്നവരാണ് യുവാക്കൾ പോലും. ബൈക്കിലും കാറിലും ചെത്തി‘നടക്കുമ്പോൾ’ യഥാർഥത്തിൽ ഒരടിപോലും ആരും നടക്കുന്നിെ?ന്നതു വാസ്‌തവം.
പൊലീസുകാരെ വ്യായാമം ചെ?ിക്കാൻ പ്രധാന പൊലീസ് സ്റ്റേഷനുകളിൽ ജിംനേഷ്യങ്ങൾ സജ്ജീകരിക്കുന്നത് പരിഗണിക്കുമെന്നാണ് ഡിജിപിയുടെ പക്ഷം. എന്നാൽ നാലടി നടക്കാൻ ബൈക്കിനെ ആശ്രയിക്കുന്ന ബഹുഭൂരിപക്ഷത്തിന്റെ കാര്യമോ? കാശുമുടക്കി ജിംനേഷ്യങ്ങളിൽപ്പോകുന്നത് ന?തുതന്നെ. എന്നാൽ ഒരു ചെലവുമി?ാതെ ചെ?ാവുന്ന നടപ്പും നീന്തലും സൈക്കിൾ സവാരിയുമെ?ാം ഇതിനേക്കാൾ എളുപ്പത്തിൽ ആരോഗ്യം കൊണ്ടുവരുമെന്നകാര്യം സൗകര്യപൂർവം നാം മറക്കുകയാണ്.
നീന്താനുള്ള സൗകര്യങ്ങൾ അനുദിനം കുറയുന്നതിനാൽ നമുക്ക് നടപ്പും സൈക്കിൾ സവാരിയുമാവും ആരോഗ്യശീലങ്ങളാക്കിമാറ്റാൻ ഏറ്റവും ഉത്തമം. നടക്കുമ്പോഴുള്ളതിനേക്കാൾ ഹൃദയത്തിന് ജോലിനൽകാൻ കഴിയുക സൈക്കിൾ സവാരിക്കാണ്. മലിനീകരണമുണ്ടാക്കാത്ത ‘ഈ വാഹന’ത്തിന് ലോകത്ത് അനുദിനം സ്വീകാര്യതയേറുകയുമാണ്. പുകയും പൊടിയുമുണ്ടാക്കുന്ന ആസ്‌ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങളും സൈക്കിൾ യാത്രക്കാർക്ക് പ്രശ്നമുണ്ടാക്കി?. എവിടെയും എപ്പോഴും ഉപയോഗിക്കാമെന്നതും സൈക്കിളിന്റെ പ്രത്യേകതയാണ്.
ബൈക്ക് അപകടങ്ങളെ അപേക്ഷി?് സൈക്കിൾ യാത്രക്കാർ അപകടത്തിൽപ്പെടുന്നത് അത്യപൂർവമാണ്. വ്യായാമത്തിനൊപ്പം അപകട രഹിത യാത്രകൂടിയാവുമ്പോൾ സൈക്കിളിനെ ആയുസിനെ എല്ലാ അർഥത്തിലും ബലപ്പെടുത്തുന്ന അത്ഭുത വാഹനമായി വിശേഷിപ്പിക്കാം.
ശരീരഭാരവും അമിതവണ്ണവും വയറുമെ?ാം പരസ്യങ്ങളിലൂടെ ഏറെ ചർ?ചെ?പ്പെടുന്ന കാലമാണിത്. തൈലവും എണ്ണയും ഒറ്റമൂലിയും പരീക്ഷിക്കുന്നവർ ശരീരം അനങ്ങാതെ തടികുറയ്ക്കാനുള്ള കുറുക്കുവഴികളാണു തേടുന്നത്. യഥാർഥത്തിൽ ഈ കുറുക്കുവഴികൾക്കു പകരം ഫലപ്രദമായി പ്രയോഗിക്കാവുന്ന ഒറ്റമൂലിയാണ് സൈക്ലിങ്ങ്. ദിവസേന 30-45 മിനിറ്റ് നീളുന്ന സൈക്കിൾ സവാരി നടത്തുന്നവരുടെ ക?ിലെയും കാലിലെയും വയറിലെയുമെ?ാം പേശികൾക്ക് മിക? വ്യായാമമാണ് ലഭിക്കുക. ശരീരം വിയർത്തുള്ള ഈ വ്യായാമത്തോളമെത്തി? മേലനങ്ങാതെ പുരട്ടുന്ന എണ്ണയും കുഴമ്പും.
ഒരാഴ്ച വെറുതെയിരുന്നാൽ ശരീരത്തിലെ നൂറുകണക്കിനു പേശികളുടെ പ്രവർത്തനക്ഷമത 50 ശതമാനത്തോളമായി കുറയും. ഒട്ടുമിക്ക പേശികളും സന്ധികൾക്കും അനക്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് സൈക്ലിങ്ങ്. പെഡൽ ചവിട്ടുന്നത് കാൽ പാദത്തിനും കാലിലെ സന്ധികൾക്കും മിക? വ്യായാമമാണ്. വയറിനും പുറംഭാഗത്തെ പേശികൾക്കും യാത്രയ്ക്കിടെ നന്നായി അധ്വാനിക്കേണ്ടിവരും. സൈക്കിളിന്റെ ഹാൻഡിലിൽ ശരീരത്തെ താങ്ങി നിർത്തുന്നത് കൈകളായതിനാൽ കൈകളിലെ പേശികൾക്കും കൈക്കുഴയ്ക്കും വിരലുകൾക്കുപോലും സൈക്കിൾ യാത്ര നല്ല വ്യായാമം നൽകും.
വിലപിടിപ്പുള്ള ഏത് അത്യാധുനിക വ്യായാമ യന്ത്രത്തേക്കാളും എളുപ്പത്തിലും കുറഞ്ഞ ചെലവിലും ദുർമേദസില്ലാതെ ആരോഗ്യത്തോടെ ശരീരം പരിപാലിക്കാൻ ദിവസവും 30-45 മിനിറ്റ് നേരത്തെ സൈക്കിൾ സവാരിയിലൂടെ സാധിക്കും.
ഇനി സൈക്കിൾ സവാരി ചെ?ുമ്പോൾ എന്തൊക്കെ ശാരീരിക പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകുമെന്നു നോക്കാം:
പുറംവേദന
ശരീരം അനങ്ങാതെ ജോലിചെ?ുന്നവരെയെ?ാം തേടിയെത്തുന്ന രോഗമാണിത്. തുടർ?യായി ഇരുന്നു ജോലിചെ?ുന്നവരാണു പുറംവേദന വരുന്നവരിൽ ഏറെയും. നട്ടെ?് കാര്യമായി അനക്കാതെ കാലങ്ങളോളം വ?ിരുന്നാൽ ഇതാണു ഫലം. സൈക്ലിങ്ങ് ശീലമാക്കിയവരുടെ നട്ടെല്ലിനും അനുബന്ധ പേശികൾക്കും മിക? വ്യായാമം ലഭിക്കുന്നതിനാൽ ഇത്തരക്കാരെ പൊതുവെ പുറംവേദന ശല്യപ്പെടുത്താറി?. കൈകാലുകളിലെ പേശികൾക്കു പുറമെ നട്ടെ?ും അനുബന്ധ പേശികളും ബലപ്പെടുന്നതിനും സൈക്ലിങ്ങ് മിക? ഉപാധിയാണ്.
സന്ധിവേദന
കൈകാലുകളിലെ സന്ധിവേദനയ്ക്കു മുഖ്യകാരണം തരുണാസ്ഥികളുടെ തകരാറുകളാണ്. ദേഹം അനങ്ങാത്തതും അമിതഭാരമുള്ള ശരീരത്തെ താങ്ങി നിർത്തേണ്ടിവരുന്നതുമെ?ാം തരുണാസ്ഥികളെ തളർത്തും. സന്ധികളിൽ കടുത്ത വേദനയ്ക്കും തേയ്മാനത്തിനുമെ?ാം വഴിയൊരുക്കാവുന്ന ദുഃസ്ഥിതിക്കു പരിഹാരവും സൈക്ലിങ്ങ് തന്നെയാണ്. സൈക്കിൾ ചവിട്ടുമ്പോൾ സന്ധികൾക്കു തുടർ?യായി ലഭിക്കുന്ന വ്യായാമത്തിനു തുല്യമാവാൻ മറ്റൊരു വ്യായാമത്തിനും കഴിയി?.
ഹൃദയം
ശരീരത്തിൽ സദാസമയവും പ്രവർത്തി?ുകൊണ്ടിരിക്കുന്ന പമ്പിങ്ങ് സ്റ്റേഷനാണ് ഹൃദയം. ഒരു നിമിഷം പണിമുടക്കിയാൽ അത്യാഹിതം സംഭവിക്കാവുന്ന മോട്ടോർ. രക്‌തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിന്റെ പ്രവർത്തനം കുറയ്ക്കാനും ചെറുപ്രായത്തിലേ സൈക്ലിങ്ങ് ശീലമാക്കുന്നത് പ്രയോജനപ്പെടും. ഏറെനേരം സൈക്കിൾ ചവിട്ടുന്നത് ശ്വാസോച്ഛാസ വേഗത വർധിപ്പിക്കും. ഇത് ഉയർന്ന തോതിൽ ഒാക്സിജൻ ശരീരത്തിലെത്താൻ അത്യുത്തമമാണ്. രക്‌തചക്രമണത്തിന്റെ തോത് വർധിപ്പിക്കുമെന്നതിനാൽ ഹൃദയാഘാത സാധ്യത ഏറെ കുറയ്ക്കാനും സൈക്കിൾ സവാരിക്കു കഴിയും. രക്‌തസമ്മർദ്ദം കുറയ്ക്കാനും ഇതുതന്നെ മിക? മാർഗം.
രോഗപ്രതിരോധം
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി അനുദിനം കുറഞ്ഞുവരുന്നതാണ് ആധുനികകാലത്തെ മുഖ്യ ആരോഗ്യപ്രശ്നം. ചെറിയൊരു മഴവന്നാൽ ജലദോഷവും വെയിലേറ്റാൽ തലവേദനയും പനിയുമൊന്നും വരുന്നത് പതിവു കാഴ്ചയായിക്കഴിഞ്ഞു. സെക്കൾ ചവിട്ടുമ്പോൾ ഹൃദയമിടിപ്പു കൂടുകയും അതുവഴി രക്‌തചംക്രമണം വേഗത്തിലാവുകയും ചെ?ും. രക്‌തചംക്രമണം ശരിയായ രീതിയിൽ നടക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കും. ചുമ, കഫക്കെട്ട്, തുമ്മൽപോലുള്ളവയെയും ജലദോഷത്തെയും അകറ്റി നിർത്താൻ ഇൗ ആരോഗ്യശീലം മതിയാവും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ